Showing posts with label national. Show all posts
Showing posts with label national. Show all posts

Tuesday, 8 June 2021

     കാണ്‍പൂരില്‍   ബസും ട്രക്കും   കൂട്ടിയിടിച്ച്   15 മരണം

കാണ്‍പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം




കാണ്‍പൂര്‍ - ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.


ഇന്ന് രാത്രി കാണ്‍പൂരിലാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശതാബ്ദി എ സി ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ബസ്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Monday, 7 June 2021

ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

 



ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മിയില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയില്‍ നിരവധി ഒഴിവുകള്‍. ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എഴുത്തുപരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് സെലക്ഷന്‍.

ഔദ്യോഗിക വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭ്യമാണ്. 100 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്‍റിനായി അപേക്ഷകള്‍ ക്ഷണിച്ചത് . അവിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. 45 ശതമാനം മാര്‍ക്കോടെ (തത്തുല്യ ഗ്രേഡില്‍) പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. ഉയരം 152 സെ.മീറ്റര്‍. ഇതിനനുസൃതമായ ഭാരമുണ്ടാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസും വേണം. വൈകല്യങ്ങള്‍ ഉള്ളവരെ പരിഗണിക്കില്ല. അംബാല, ലഖ്നോ, ജബല്‍പൂര്‍, ബെല്‍ഗാം, പൂണെ, ഷില്ലോങ് എന്നിവിടങ്ങളില്‍ റിക്രൂട്ട്മെന്‍റ് റാലി സംഘടിപ്പിക്കും.


     കേന്ദ്രത്തിന്   വഴങ്ങി ട്വിറ്റര്‍

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍



കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ഉറപ്പ് നല്‍കുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.


ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ?ഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.


2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാര്‍ച്ച് 25ന് അര്‍ധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 മഹാരാഷ്ട്രയില്‍   സാനിറ്റൈസര്‍ നിര്‍മാണ   കേന്ദ്രത്തില്‍ തീപ്പിടത്തം:   18 മരണം

മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടത്തം: 18 മരണം



മുംബൈ - മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ഫാക്ടറി തൊഴിലാളികളാണ്. അപകട സമയം 37 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിന് തീ പടര്‍ന്നതാണ് അപകട കാരണം.അഗ്നിശമന സേനയുടെ ആറ് യൂണിറ്റ് എത്തിയാണ് തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.





കര്‍ഷകസമരത്തിനിടെ അറസ്റ്റ്;   പൊലീസ് സ്റ്റേഷന് മുന്നില്‍   കര്‍ഷകരുടെ ഉപരോധം

കര്‍ഷകസമരത്തിനിടെ അറസ്റ്റ്; പൊലീസ് സ്റ്റേഷന് മുന്നില്‍ കര്‍ഷകരുടെ ഉപരോധം



ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് സമരം. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടി നൂറുകണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.



ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരുനാണ് തീരുമാനം.