Monday, 26 April 2021

അന്തര്‍സംസ്ഥാനക്കാര്‍ നാടുവിടുന്നു; മീന്‍പിടിത്തം പ്രതിസന്ധിയിലേക്ക്



ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍ കൂട്ടത്തോടെ പോകുന്നത്

ബേപ്പൂര്‍: അന്തര്‍സംസ്ഥാന തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ ബേപ്പൂരില്‍ നിന്നുള്ള ബോട്ടുകളുടെ മത്സ്യബന്ധനം കടുത്ത പ്രതിസന്ധിയിലായി. കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് അനിശ്ചിതകാല ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു പോകുന്നതാണ് ബോട്ടുടമകള്‍ക്ക് പ്രശ്നമായത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ ദുരനുഭവങ്ങളും, മാസങ്ങളോളം ജോലിയും കൂലിയും ഇല്ലാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥയും ഭക്ഷണത്തിന് നേരിട്ട പ്രയാസങ്ങളും മുന്നില്‍കണ്ടാണ് തൊഴിലാളികള്‍ നാടുപിടിക്കുന്നത്. ബന്ധുക്കളും വീട്ടുകാരും തിരിച്ചുവരുന്നതിന് നിര്‍ബന്ധിക്കുന്നതും, ഇവരുടെ കൂട്ടത്തോടെയുള്ള യാത്രക്ക് പ്രേരകമായി. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തുന്ന എഴുന്നൂറോളം ബോട്ടുകളില്‍ ഇരുനൂറില്‍ താഴെ ബോട്ടുകള്‍ മാത്രമേ ഇപ്പോള്‍ കടലില്‍ പോകുന്നുള്ളൂ. പശ്ചിമബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ആഴക്കടലില്‍ മീന്‍പിടിത്തത്തിന് ബേപ്പൂരില്‍നിന്നും കടലില്‍ പോകുന്നത്.

മത്സ്യലഭ്യത കുറഞ്ഞതിനാല്‍ ബോട്ട് വ്യവസായം വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് തൊഴിലാളികളും ഉടമകളും പറയുന്നു. ഡീസല്‍ വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധന കാരണം മത്സ്യം ലഭിച്ചാല്‍പോലും നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്. മുഴുവന്‍ ബോട്ടുകളും കടലില്‍പോയാല്‍ മാത്രമാണ് ഹാര്‍ബറിലും മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലാളികള്‍ക്കും പൂര്‍ണ രീതിയില്‍ ജോലി ലഭിക്കുക. മുഴുവന്‍ ബോട്ടുകളും കടലില്‍ പോയാല്‍ മാത്രമേ, സാമ്ബത്തിക തകര്‍ച്ചയില്‍ കൂപ്പുകുത്തിയ തീരദേശ മേഖലക്ക് പുത്തന്‍ ഉണര്‍വ് ലഭിക്കുക. മീന്‍പിടിത്ത തുറമുഖം സജീവമാകുവാന്‍, തിരിച്ചുപോകുന്ന അന്തര്‍സംസ്ഥാനക്കാര്‍ മടങ്ങിയെത്തുക തന്നെ വേണം. തീവ്ര കോവിഡ് വ്യാപനത്തി‍െന്‍റ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ തിരിച്ചുവരവില്‍ ബോട്ടുടമകള്‍ വലിയ ആശങ്കയിലാണ്.


SHARE THIS

Author:

0 التعليقات: