Saturday 29 May 2021

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്‌ ഭരണഘടനാവിരുദ്ധ നടപടികള്‍ -ജോണ്‍ ബ്രിട്ടാസ് എം.പി

 


റിയാദ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിെന്‍റ നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു. ജി.സി.സി ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച 'ലക്ഷദ്വീപ് അരക്ഷിതമാക്കരുത്, പ്രവാസികള്‍ പ്രതികരിക്കുന്നു' എന്ന ഓണ്‍ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രഭരണപ്രദേശങ്ങള്‍ രൂപപ്പെടുന്നത് സാംസ്‌കാരികവും സാമ്ബത്തികവും ഭൂമിശാസ്ത്രപരവുമായി പ്രത്യേകം സംരക്ഷിക്കേണ്ട മേഖലകളെന്ന നിലയിലാണ്. ഭരണഘടന നല്‍കുന്ന ഈ പരിരക്ഷയാണ് ദ്വീപില്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജി.സി.സി ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ്‌ കാരാടന്‍ അധ്യക്ഷത വഹിച്ചു.മാംസാഹാരം നിരോധിക്കുന്നതിലൂടെയും മദ്യം സാര്‍വത്രികമാക്കുന്നതിലൂടെയും ദ്വീപ് ജനതയുടെ സംസ്‍കാരം തകര്‍ക്കുകയാണ് പുതിയ ഓഡിനന്‍സുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ലക്ഷദ്വീപ് റെഗുലേഷന്‍ അതോറിറ്റി ആക്‌ട് നടപ്പാക്കുകവഴി ദ്വീപ് ജനതയുടെ ഭൂമി ഒരു നിയമപരിരക്ഷയും കിട്ടാതെ കോര്‍പറേറ്റുകള്‍ക്ക് ൈകയേറാനുള്ള വാതിലുകള്‍ തുറക്കുകയാണെന്ന് ലക്ഷദ്വീപ് പാര്‍ലമെന്‍റ് അംഗം പി.പി. മുഹമ്മദ്‌ ഫൈസല്‍ പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാ ആക്‌ട് പോലെ കരിനിയമം അടിച്ചേല്‍പിച്ചുകൊണ്ട് ദ്വീപ് ജനതയെ നിശ്ശബ്ദമാക്കാമെന്ന് കരുതുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഗുണ്ടാ ആക്‌ട് പ്രകാരം കുറ്റം ചെയ്യാതെതന്നെ സംശയത്തിെന്‍റ ആനുകൂല്യത്തില്‍ അറസ്റ്റ് ചെയ്യാനും സമധാനപരമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍പോലും അവകാശമില്ലാത്ത വിധമുള്ള ജനാതിപത്യ ധ്വംസനമാണ് ദ്വീപില്‍ നടക്കുന്നതെന്നും മീഡിയ വണ്‍ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ അഭിലാഷ് മോഹനന്‍ അഭിപ്രായപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പഞ്ചശീല തത്ത്വങ്ങളിലൂടെ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് നല്‍കിയ രാഷ്ട്രസങ്കല്‍പങ്ങളെ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ചെയ്യുന്നതെന്ന് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്ബാട്ട്, ഐ.എസ്‌.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്‌, ബഷീര്‍ വള്ളിക്കുന്ന് സൗദി, സുരേഷ് വല്ലത്ത് (ആസ്ട്രേലിയ), കെ.ടി. നൗഷാദ് (ബഹ്‌റൈന്‍), ടി.വി. ഹിക്മത്ത്‌ (കുവൈത്ത്‌), കെ.എന്‍. സുലൈമാന്‍ മദനി, മുജീബ്‌ മദനി എന്നിവര്‍ സംസാരിച്ചു.


SHARE THIS

Author:

0 التعليقات: